ഡിസംബര്‍ 31 മലയാള സിനിമക്ക് കറുത്ത ദിനം, നടന് ജി.കെ.പിളള മരിച്ചു, സിനിമയും സീരിയലും…..
പഴയ തലമുറ ജി കെ പിള്ളയെ കണ്ടത് കൊടും വില്ലനായിട്ടായിരുന്നു, കാര്യസ്ഥന് ഇറങ്ങിയതോടെ ജി കെ യ്ക്ക് മറ്റൊരു മുഖം കിട്ടി, സീരിയലില്‍ എത്തിയതോടെ പ്രൊഫസര്‍ ജയന്തിയുടെ അച്ഛന് കേണല്‍ ജഗന്നാഥ വര്‍മ്മയായി ജി.കെ.പിളളയെന്ന അഭിനേതാവ് മലയാളികള്‍ക്ക്, 1954-ല്‍ സ്നേഹസീമയെന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തെ സ്ഥിരം സാന്നിധ്യമായിരുന്നുവെങ്കിലും മലയാളികള്‍ പിളളയെ നെഞ്ചേറ്റിയത് കുങ്കുമപ്പൂവ് എന്ന മെഗാസീരിയലിലെ നായികയുടെ അച്ഛന് കഥാപാത്രത്തോടെയാണ്. മകള്‍ക്കൊപ്പം നിഴലുപോലെ നില്ക്കുന്ന ആ അച്ഛന് പഴയ കാല പ്രേംനസീര്‍ സിനിമകളിലെ സ്ഥിരം വില്ലനായിരുന്നുവെന്നത് ചരിത്രം.
പട്ടാള ജീവിതം ഉപേക്ഷിച്ചായിരുന്നു സിനിമയിലേക്കുളള പിളളയുടെ അരങ്ങേറ്റം. സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടു നില്ക്കുന്ന കാലത്ത് സമരത്തിലേക്ക് ഇറങ്ങിപുറപ്പെട്ട പതിന്നാലുകാരന് പയ്യന് പിളള പിന്നീട് വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഒളിച്ചോടി പട്ടാളത്തില്‍ ചേരുന്നത്. സമരത്തിന് കൊടിപിടിക്കാന്‍ ഇറങ്ങിയതോടെ പഠനത്തില്‍ പിന്നാക്കമായതാണ് കര്‍ക്കശക്കാരനായ അച്ഛനും സഹോദരങ്ങളും പ്രശ്നമുണ്ടാക്കി. വീട്ടില്‍ പ്രശ്നങ്ങള്‍ രൂക്ഷമായതോടെ ഒരു രാത്രി സുഹൃത്തിന്റെ കൈയില്‍ നിന്നും പണം കടംവാങ്ങി പിളള നാടുവിട്ടു. പിറ്റേന്ന് സ്കൂളില്‍ ആള്ക്കാര് കൂടി നില്‍ക്കുന്നത് കാര്യമറിയാതെ സ്കൂളിലേക്ക് ചെന്നുകയറിയപ്പോഴാണ് പട്ടാളത്തിലേക്ക് ആളെ എടുക്കുകയാണ് എന്നുമനസ്സിലാക്കിയത്, പിളളയും അവര്‍ക്കൊപ്പം കൂടി. അങ്ങനെ പട്ടാളക്കാരനായി. പട്ടാളത്തില്‍ നിന്ന് വിരമിച്ച ശേഷമാണ് സിനിമയില്‍ പിളള എത്തിച്ചേരുന്നത്. തുണയായത് നാട്ടുകാരനും കളിക്കൂട്ടുകാരനുമായ പ്രേംനസീറുമായുളള ബന്ധവും. പിന്നീട് നസീര്‍ നായകനായ സിനിമകളില്‍ പിളള വില്ലനായി. വടക്കന്‍പാട്ട് ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യമായി. പിളളയുടെ ശരീരപ്രകൃതി അതിനേറെ സഹായിച്ചു.
ഡ്യൂപ്പുകളുടെ സഹായമില്ലാതെ തന്നെ വാള്‍പ്പയറ്റും മല്ലയുദ്ധവും കുതിര സവാരിയുമൊക്കെ നടത്തിയിരുന്ന തികഞ്ഞ അഭിനേതാവായിരുന്നു പിളള.എണ്‍പതുകളുടെ അവസാനം വരെ സിനിമകളില്‍ സജീവമായിരുന്ന പിളള മിനിസ്ക്രീനിലൂടെയാണ് ഉജ്ജ്വലമായ രണ്ടാംവരവ് നടത്തുന്നത്. കടമറ്റത്ത് കത്തനാരായിരുന്നു ആദ്യ ടെലിവിഷന്‍ സീരിയല്‍. പിന്നീട് കുങ്കുമപ്പൂവിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ മനം കവര്‍ന്നു. കാര്യസ്ഥനിലും മികച്ച വേഷമാണ് അദ്ദേഹം ചെയ്തത് സിനിമക്കും സീരിയലിനും നഷ്ടപ്പെട്ടത് മുതിര്‍ന്ന കരുത്തുറ്റ നടനെയാണ് ആദരാഞ്ജലികളോടെ FC