നമ്മുടെ ഉണ്ണിയാര്‍ച്ചയെ ഓര്‍മ്മയില്ലേ? മാധവിക്ക് എന്ത് സംഭവിച്ചു. ഇപ്പോള്‍ ജീവിക്കുന്നത്.
ആകാശദൂതിലെ ആനി സ്വന്തം വിമാനവും ഏക്കര്കള്ക്ക് നടുവിലെ ബംഗ്ലാവുമായി ഇവിടെ തന്നെയുണ്ട്.വിടര്‍ന്ന കണ്ണുകളില്‍ കൗതുകം ഒളിപ്പിച്ച തെന്നിന്ത്യന്‍ സിനിമയുടെ സ്വപ്നറാണിയായി മാറിയ മാധവിയെ അത്ര വേഗമൊന്നും മലയാളികള്‍ മറക്കില്ല.ആകാശദൂതിലെ ആനിയായി അന്നും ഇന്നും കണ്ണ് നിറയിക്കുകയാണ് മാധവി.മലയാളികളുടെ ഉണ്ണിയാര്ച്ചക്കും മാധവിയുടെ മുഖമാണ്.
ഒരു കാലത്ത മലയാള സിനിമയില്‍ പൊതുവെയുള്ള ഒരന്തവിശ്വാസമായിരുന്നു മാധവി ഒരു ഭാഗ്യമില്ലാത്ത നായികയാണ് എന്നത്.മാധവി അഭിനയിച്ച ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ വിജയം കൊണ്ട് വരില്ല എന്നായിരുന്നു സിനിമക്കാരുടെ ചിന്ത.എന്നാല്‍ ആ വിശ്വാസത്തെ പൊളിച്ചെഴുതി കൊണ്ടാണ് ആകാശദൂത് എന്ന ചിത്രം മലയാള സിനിമ ചരിത്രവിജയമായത്.പിന്നാലെ വിജയചിത്രങ്ങളുടെ ഭാഗമായെങ്കിലും നായികമാരുടെ പതിവ് രീതിപോലെ വിവാഹശേഷം വെള്ളിത്തിരയില്‍ നിന്നും മാറുകയായിരുന്നു മാധവി.മറ്റ് നായികമാരെ പോലെ വീട്ടമ്മയായി ഒതുങ്ങിയില്ല.ഭര്‍ത്താവ് റാല്‍ഫ് ശര്‍മ്മക്കും മക്കള്‍ക്കുമൊപ്പം അമേരിക്കയിലെ ന്യൂ ജേഴ്സിയിലാണ് മാധവിയുടെ താമസം.വെറും ജീവിതമല്ല അത്യാഡംബര ജീവിതം തന്നെ.
ബിസിനസുകാരനായ ഭര്‍ത്താവാണ് മാധവിയുടെ എല്ലാം.44 ഏക്കര്‍ സ്ഥലത്ത് 3 പെണ്മക്കള്ക്കും ഭര്‍ത്താവിനോടുമൊപ്പം ബംഗ്ലാവിലാണ് താമസം.വിവിധ ഇനം പക്ഷികളും മൃഗങ്ങളുമെല്ലാം ഈ 44 ഏക്കര്‍ വളപ്പിലുണ്ട്.
വിവാഹശേഷം വിമാനം പറത്താനുള്ള ലൈസന്‍സും സ്വന്തമാക്കി.വിമാനവും സ്വന്തമായുണ്ട്.സാമൂഹികമാധ്യമങ്ങളില്‍ മാധവി വിമാനം ഓടിക്കുന്ന ചിത്രങ്ങളൊക്കെ ശ്രദ്ധ നേടിയിരുന്നു.വളരെ നാടകീയമാണ് വിവാഹം.കുടുംബത്തിന്റെ ഗുരുവായ സ്വാമി രാമഗുരുവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇന്ത്യയിലും ജര്‍മ്മനിയിലും വേരുകളുള്ള റാല്‍ഫ് ശര്‍മ്മയെ വിവാഹം ചെയ്തത്.തന്റെ ഹിന്ദു ആത്മീയഗുരു സ്വാമിരാമയ്യയുടെ അനിയായികളിലൊരാളായ റാല്‍ഫ് ശര്‍മ്മ എന്ന ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസ്കാരനാണ്.റാല്‍ഫ് തന്റെ ഗുരു സ്വാമിരാമനെ 23ാം വയസ്സില്‍ ഹിമാലയം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യോഗ സയന്‍സ് ആന്റ് ഫിലോസഫിയില്‍ വെച്ച് കണ്ടുമുട്ടി.മാധവി ആദ്യമായി ഗുരു സ്വാമിരാമനെ കണ്ടത് 95ലാണ്.അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് 96 ഫെബ്രുവരി 14ാം തിയ്യതി ഇരുവരും വിവാഹിതരായത്.1976 മുതല്‍ 96 വരെ ഏകദേശം മുന്നൂറോളം ചിത്രങ്ങളില്‍ മാധവി വേഷമിട്ടിരുന്നു.മലയാള സിനിമയിലാണ് കൂടുതല്‍ ശ്രദ്ധേയ വേഷങ്ങള്‍ ലഭിച്ചത്.മമ്മുട്ടിയുടെയും മോഹന്‍ലാലിന്റെയും എല്ലാം നായികയായി മാധവി വേഷമിട്ടിരുന്നു.
ഫിലീം കോര്‍ട്ട്.