എല്ലാവരും പോകുകയാണല്ലോ എന്നു വിജയരാഘവന്.. ഞാന്‍ ക്യുവിലാണെന്ന് ജനാര്ദ്ദനന്.. എങ്ങും കണ്ണീര്……
ഒരു തളര്‍ച്ച വീഴ്ച്ച അവിടെത്തീര്‍ന്നു എല്ലാം… മാമുക്കോയയുടെ വിയോഗം വല്ലാത്ത വേദനയാണ് മലയാളികള്‍ക്ക് സമ്മാനിച്ചത്… അന്തരിച്ച നടന് മാമുക്കോയയെ വേദനയോടെ അനുസ്മരിച്ച് സിനിമാരംഗത്തെ സഹപ്രവര്‍ത്തകര്‍. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, പൃഥ്വിരാജ്, വിജയരാഘവന്, ബിന്ദു പണിക്കര്‍ തുടങ്ങി നിരവധി പേര് സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അവരുടെ വാക്കുകളിലേക്ക്…
നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു പ്രിയപ്പെട്ട മാമുക്കോയയെന്ന് മോഹന്‍ലാല്‍ ഫെയ്സ്ബുക്കിലെഴുതി.. പ്രിയപ്പെട്ട മാമുക്കോയക്ക് ആദരാഞ്ജലികള്‍ എന്നാണ് മമ്മൂട്ടി ഫെയ്സ്ബുക്കില്‍ മാമുക്കോയയുടെ ചിത്രത്തിനൊപ്പം കുറിച്ചത്.. നിരവധി തവണ അങ്ങേയ്ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും എന്നാല്‍ കുരുതിയില് മൂസ എന്ന കഥാപാത്രമായി അങ്ങ് ‘അഴിഞ്ഞാടു’ന്നത് ഏറ്റവും അടുത്തു നിന്നു കാണാന്‍ കഴിഞ്ഞതിന്റെ ഓര്മ ഞാനെന്നും മനസോടു ചേര്‍ത്തുവയ്ക്കും,’ പൃഥ്വിരാജ് എഴുതി, 35 വര്‍ഷത്തെ ബന്ധമാണ് മാമുക്കോയയുമായുണ്ടായിരുന്നതെന്ന് ജയറാം പറഞ്ഞു. ധ്വനി എന്ന ചിത്രത്തിലഭിനയിക്കാന്‍ കോഴിക്കോട് പോയപ്പോള്‍ പരിചയപ്പെട്ടതാണ്, ആ നിറഞ്ഞ ചിരിയും മാഞ്ഞു, ഹൃദയംകൊണ്ട്, ഒരു സുഹൃത്തിനെപ്പോലെ സഹോദരനെ പോലെ സ്നേഹിച്ച ചിരിയുടെ സുല്‍ത്താന്‍ വിട എന്നാണ് ദിലീപ് കുറിച്ചത്. ഓരോരുത്തരായി പോകുന്നതില്‍ എന്താണ് പറയേണ്ടതെന്നായിരുന്നു വിജയരാഘവന് പ്രതികരിച്ചത്.
‘സുറുമയിട്ട കണ്ണുകള്‍’ എന്ന ചിത്രത്തിലാണ് മാമുക്കോയയെ ആദ്യമായി കാണുന്നത്. ‘തനത് എന്ന വാക്കിന്റെ അഭ്രലോകത്തിലെ ഒരു പര്യായം’, എന്നായിരുന്നു മാമുക്കോയയെക്കുറിച്ച് മുരളി ഗോപിയുടെ വാക്കുകള്‍. എന്റെ ആദ്യ സിനിമയായ റാംജി റാവു സ്പീക്കിങ്ങിലാണ് ഞങ്ങള്‍ തമ്മില്‍ ആദ്യം കാണുന്നത്. അതിന് ശേഷം ഒരു ഇളയ അനിയനെപ്പോലെയാണ് എന്നെ കണ്ടിരുന്നതെന്ന് സായ് കുമാര്‍ പറഞ്ഞു, ‘കേട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തകളൊന്നും ശുഭപ്രദമായിട്ടുള്ളതല്ല. സ്നേഹിച്ചും സന്തോഷിച്ചും കൂടെയുണ്ടായിരുന്ന ഒരുപാട്പേര് കൊഴിഞ്ഞുപോയി. ഇപ്പോള്‍ ഹൃദയം ഒരു കല്ലായിപ്പോയിരിക്കുകയാണ്. ഓരോരുത്തരായി പോവുകയാണ്. ഞാനും കൊച്ച് ചെറുക്കനൊന്നുമല്ല. എനിക്കും പോവാറായി, ക്യൂവില്‍ നില്‍ക്കുകയാണ്’, ജനാര്ദനന് പറഞ്ഞു. ചെറുതും വലുതുമായ എല്ലാ നടന്മാര്ക്കൊപ്പവും അഭിനയിക്കാന്‍ ഭാഗ്യം കിട്ടിയ മാമുക്കോയ ഇനിയില്ല FC