തമിഴ് കോമഡി നടൻ വിവേകിന്റെ മരണം അന്വേഷണം തുടങ്ങി മായത്തമുറിവ്
ഒരുപാടു ചിരിപ്പിച്ചു, അതിലേറെ ചിന്തിപ്പിച്ചു, ഇടക്കെലാം കണ്ണുനിറക്കുന്ന സീനികളിൽ നിറഞ്ഞുനിന്നു പക്ഷേ അവസാനം ഒരുപൊട്ടിക്കരച്ചിൽ സമ്മാനിച്ചു അദ്ദേഹം കടന്നുപോയി കോവിഡിനെത്തുടർന്നു 2021 ഏപ്രില്‍ 20ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു വിവേക് എന്ന കോമഡി നടന്റെ മരണം. എന്നാൽ ആ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞു വിഴുപുരം സ്വദേശിയായ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ ദേശീയ മനുഷ്യവകാശ കമ്മിഷന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണ നടപടി. കോവിഡ് വാക്സിനെടുത്തതിന് ശേഷമാണ് മരണം സംഭവിച്ചതെന്ന് ചിലര്‍ പ്രചാരണം നടത്തുമ്പോള്‍ പൊതുജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്ന് ഹര്‍ജിയില്‍ പറയുന്നു.ദേശീയ കമ്മിഷന് ഹര്‍ജി സ്വീകരിക്കുകയും തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തതിന്റെ ഭാഗമായാണ് നടന് വിവേകിന്റെ മരണത്തില്‍ ദേശീയ മനുഷ്യവകാശ കമ്മീഷന് അന്വേഷണം പ്രഖ്യാപിച്ചത്. കോവിഡ് വാക്സിന് എടുത്ത് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കോവിഡ് വാക്സിന് എടുത്തതാണ് മരണകാരണമെന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടായിരുന്നു. നടന് മന്‍സൂര്‍ അലിഖാന് അടക്കമുള്ളവരാണ് ആരോപണവുമായി രംഗത്ത് വന്നത്. പ്രചാരണം നടത്തിയവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. വിവേകിന്റെ മരണത്തിൽ ആരോപിക്കുന്ന ദുരൂഹത തീർക്കേണ്ടത് ഭരണകൂടത്തിൻ്റെ കർത്തവ്യമാണ് കാരണം ഒന്നും രണ്ടും ആളുകളല്ല കോടാനുകോടിയാണ് കൊറോണ വാക്സിൻ സ്വീകരിച്ചത്, അവരിലൊന്നും ഒരുതരത്തിലുള്ള ആശങ്കയും ഉണ്ടാകരുത് FC